വരവിൽകവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന വാർത്തയ്ക്കെതിരെ ബിജെപി അധ്യക്ഷൻ അമിത്ഷായുടെ മകൻ ജയ്ഷാ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. കേസ് ഏറ്റെടുത്ത അഭിഭാഷകൻ എസ്.വി രാജു ഹാജരാകാത്തതിനെ തുടർന്നാണ് അഹമ്മദാബാദ് അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റിയത്. കേസ് പരിണിച്ചപ്പോൾ ജൂനിയർ അഭിഭാഷകനെത്തി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി വിസമ്മതിച്ചു. കേസ് പതിനാറിന് പരിഗണിക്കുമ്പോൾ അഭിഭാഷകൻ ഹാജരായില്ലെങ്കിൽ കേസ് തള്ളുമെന്നും കോടതിയറിയച്ചു. 'ദ വയർ' എന്ന ഓൺലൈൻ സ്ഥാപനത്തിലെ ഏഴുപേർക്കെതിരെയാണ് ജയ്ഷാ നൽകിയ മാനനഷ്ടകേസ്.
Advertisement