മാർത്താണ്ഡം കായൽ കയ്യേറുന്നത് തടയാൻ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്നുണ്ടെങ്കിൽ അത് നടപ്പാക്കാൻ ഹൈക്കോടതി നിർദേശം. ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. മന്ത്രി തോമസ്‍ ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കയ്യേറിയെന്നു ചൂണ്ടിക്കാട്ടി കൈനകരി സ്വദേശി കെബി വിനോദ് നൽകിയ ഹർജിയിലാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയിരക്കുന്നത്. മന്ത്രിയുടെ കമ്പനി കായൽ കയ്യേറിയെന്ന് കനകരി നോർത്ത് വില്ലേജ് ഒാഫിസറുടെയും കുട്ടനാട് തഹസൽദാറുെടയും റിപ്പോർട്ടുകളിലുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
Advertisement