ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതി കൊണ്ടുവരാൻ തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള പ്രവർത്തന അവലോകന യോഗത്തിലാണ് തീരുമാനം. മത്സ്യതൊഴിലാളികൾക്കായി മറൈൻആബുലൻസ് ആരംഭിക്കും. കാൻസർചികിത്സക്കായി സമഗ്ര നയരേഖ നടപ്പാക്കും. എല്ലാജില്ലാ ആശുപത്രികളിലും പക്ഷാഘാത ചികിത്സാ യൂണിറ്റുകൾ ആരംഭിക്കും.
എട്ട് ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് തുടങ്ങും. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം അവലോകനത്തിൽ ഇത് വരെ നാല് മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ചനടത്തി. ജി.സുധാകരൻ, ജെ.മേഴ്സിക്കുട്ടി അമ്മ, ടി.പി.രാമകൃഷ്ണൻ, കെ.രാജു എന്നിവരുടെ വകുപ്പുകളുടെ പ്രവർത്തന അവലോകനം പൂർത്തിയായി. ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്.