അമിത് ഷായുടെ മകൻ ജയ്ഷായെ സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെ ഐക്കണായി പ്രഖ്യാപിച്ചുകൂടെയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. ജയ്ഷായ്ക്കെതിരായ ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നു വൈകിട്ട് ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.
ഗുജറാത്തിലെ വഡോദരയിൽ യുവാക്കളുമായുളള സംവാദവേദിയിലാണ് രാഹുല്‍ അമിത് ഷായെ പരിഹസിച്ചത്. മോദിസർക്കാരിന്‍റെ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിലില്ലായ്മ വർധിപ്പിച്ചതായും രാഹുല്‍ കുറ്റപ്പെടുത്തി.
ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം തുടരുന്നതെന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു. എന്നാല്‍ അഴിമതി തുറന്നുകാണിക്കുന്ന മാധ്യമങ്ങളെ മോദി സര്‍ക്കാര്‍ ഭയപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷന്‍ അജയ് മാക്കന്‍റെ നേതൃത്വത്തിലാണ് വൈകിട്ടത്തെ പ്രകടനം.