സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾക്കിടെ നിർണായക ജി എസ് ടി യോഗം ഡൽഹിയിൽ തുടങ്ങി. അറുപതോളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതുൾപ്പടെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളും. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ആദ്യം കേന്ദ്ര സർക്കാർ കുറയ്ക്കണമെന്നും. അതിനു ശേഷം ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നത് ആലോചിക്കാമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
ചരക്കുസേവന നികുതി നടപ്പിലാക്കി നൂറു ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജി എസ് ടി നടത്തിപ്പുമായി ബദ്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയാണ് കൗൺസിൽ യോഗത്തിലെ മുഖ്യ അജണ്ട. സാമ്പത്തിക മേഖലയിലെ വെല്ലുവിളികൾ മറികടക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളും യോഗം കൈക്കൊള്ളും. 28 ശതമാനം നികുതി ഏർപ്പെടുത്തിയ അറുപതോളം ഉത്പന്നങ്ങളുടെ നികുതിനിരക്ക് കുറച്ചേയ്ക്കും. കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കണം, ചെറുകിട വ്യാപാരികൾ മൂന്നുമാസം കൂടുമ്പോൾ മാത്രം റിട്ടേൺ സമർപ്പിച്ചാൽ മതി, ചെറുകിട ഇടത്തരം സംരംഭകർക്ക് പിഴ ചുമതരുത് തുടങ്ങിയ ആവശ്യങ്ങൾ കേരളം യോഗത്തിൽ ഉന്നയിക്കും.
ഇന്ധന വില വർധനവിനെതിരെ ജനരോഷം ശക്ട്ജമായ സഹചര്യത്തിലാണ് പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടുവരാനുള്ള നിർദേശം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ ക്രമാതീതമായി നികുതി നിരക്ക് വർധിപ്പിച്ച കേന്ദ്ര സർക്കാരാണ് ആദ്യം വില കുറയ്ക്കെടേതെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. ജി എസ് ടി യുടെ നടത്തിപ്പിലെ അപാകതകൾ പരിഹരിസ്‌ഹശേഷം മാത്രം പെട്രോളിയ ഉത്പന്നങ്ങളെ ജി എസ് ടി പരിധിയിൽ കൊണ്ടുവന്നാൽ മതിയെന്നും കേരളം യോഗത്തിൽ ഉന്നയിക്കും