ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതായി വിവരാവകാശ രേഖ. പതിമൂന്നാം പ്രതി പി.കുഞ്ഞനന്തന് 144 ദിവസവും എട്ടാം പ്രതി കെ.സി.രാമചന്ദ്രന് 90 ദിവസവും പരോള്‍ അനുവദിച്ചു. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയ്ക്ക് ജയില്‍മേധാവി നല്‍കിയ മറുപടിയിലാണ് നിയമലംഘനം വ്യക്തമായിരിക്കുന്നത്. വര്‍ഷത്തില്‍ പരമാവധി 60 ദിവസം പരോളെന്ന നിയമം മറികടന്നാണ് പ്രധാന പ്രതികള്‍ക്ക് വഴിവിട്ട് പുറത്തിറങ്ങാനുള്ള അനുമതി നല്‍കിയത്. രാഷ്ട്രീയ സ്വാധീനം കാരണമാണ് ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രമ ഡിജിപിയ്ക്ക് പരാതി നല്‍കി.
Advertisement