രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള സൗഭാഗ്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‍ഘാടനം ചെയ്തു. വൈദ്യുതി വില ഏകീകരിക്കുമെന്നും ഒറ്റ ഗ്രിഡ് വഴിയാക്കുകയുമാണ് ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനമാണ് തന്‍റെ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി.
2019 മാര്‍ച്ച് 31 ന് മുന്‍പ് എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സഹജ് ബിജ്്ലി ഹര്‍ ഘര്‍ യോജന അഥവാ സൗഭാഗ്യ. പദ്ധതിയുടെ നടത്തിപ്പിനായി 16,320 കോടി രൂപയാണ് കേന്ദ്രം കണക്കാക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലെ വൈദ്യുതീകരണത്തിനായി 14,025 കോടി രൂപയും നഗരങ്ങള്‍ക്കായി 2,295 കോടി രൂപയും ചെലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 10 ശതമാനം സംസ്ഥാനങ്ങളുമാണ് നല്‍കേണ്ടത്. ബാക്കി തുക വായ്പയായി കണ്ടെത്താനാണ് ശ്രമം. എന്നാല്‍, പ്രത്യേകം പരിഗണനയുള്ള സംസ്ഥാനങ്ങള്‍ക്ക് 85 ശതമാനം തുക കേന്ദ്ര സഹായം ലഭ്യമാക്കും. ദാരിദ്ര രേഖയ്ക്ക് താഴേയുള്ളവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 500 രൂപയ്ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും.
12,320 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ മാറ്റിവെയ്ക്കുക. രാജ്യത്ത് നാല് കോടി കുടുംബങ്ങള്‍ക്ക് ഇനിയും വൈദ്യുതി ലഭിക്കാനുണ്ടെന്ന് മോദി പറഞ്ഞു. ദീന്‍ദയാല്‍ ഊര്‍ജഭവന്‍ പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്തു.
സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ടായെന്ന് സമ്മതിച്ചും മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായി നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി ദേശീയ നിര്‍വാഹകസമിതിയോഗം. ജിഎസ്ടി നടപ്പാക്കിയതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. അഴിമതിയോട് വിട്ടുവീഴ്ച്ചയില്ലെന്ന് നരേന്ദ്ര മോദി ദേശീയനിര്‍വാഹകസമിതി യോഗത്തില്‍ പറഞ്ഞു.
നോട്ട് അസാധുവാക്കലും ജിഎസ്ടിയുമടക്കം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്ക്കരണ നയങ്ങളെ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം പിന്തുണച്ചെങ്കിലും സാമ്പത്തികമാന്ദ്യം മറികടക്കാന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷമായി സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലായിരുന്നെങ്കിലും അവസാന പാദത്തില്‍ ജിഡിപി ഇടഞ്ഞതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സമ്മതിച്ചു. ജിഎസ്ടി പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
കേരളത്തിലും ബംഗാളിലും സിപിഎം ബിജെപി പ്രവര്‍ത്തകർക്കുനേരെ ആക്രമണങ്ങള്‍ നടത്തുകയാണെന്നും സിപിഎമ്മിന്‍റെ ഹിംസയുടെ രാഷ്ട്രീയം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നും അമിത് ഷാ ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കുമ്മനം രാജശേഖന്‍ നടത്തുന്ന പദയാത്ര അമിത് ഷാ അടുത്തമാസം മൂന്നിന് പയ്യന്നൂരില്‍ ഉല്‍ഘാടനം ചെയ്യും.