രൊഹിന്‍ഗ്യകള്‍ക്ക് അഭയം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രൊഹിന്‍ഗ്യകള്‍ അഭയാര്‍ഥികളല്ല. അനധികൃത കുടിയേറ്റക്കാരാണന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഇതിനിടെ രൊഹിന്‍ഗ്യ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മ്യാന്‍മർ യുഎൻ പൊതുസഭയില്‍ നിലപാട് അറിയിച്ചു. വൈസ് പ്രസിഡന്‍റ് ഹെന്‍്്റി വാന്‍ ഥോയാണ് യുഎന്‍ പൊതുസഭയില്‍ നിലപാട് അറിയിച്ചത്. രൊഹിന്‍ഗ്യകള്‍ മാത്രമല്ല മറ്റ് സമുദായക്കാരും അഭയാര്‍ഥികളായിട്ടുണ്ടെന്ന് വൈസ് പ്രസിഡന്‍റ് പറഞ്ഞു. പട്ടാളഅതിക്രമങ്ങളെക്കുറിച്ച് ഥോ പ്രതികരിച്ചില്ല. മുസ്്ലിം അഭയാര്‍ഥികളുടെ പലായനത്തിന്‍റെ കാരണം അറിയില്ലെന്നും വൈസ് പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ, മ്യാന്‍മര്‍ സര്‍ക്കാരിന്‍റെ നിലപാടുകള്‍ പൊതുസഭയുടെ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.