തമിഴ്നാട്ടുകാരൻ മുരുകൻ ചികിൽസ കിട്ടാതെ മരിച്ച കേസിൽ പിജി ഡോക്ടർമാർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം എങ്ങിനെ നിലനിൽക്കുമെന്ന് ഹൈക്കോടതി .ഇക്കാര്യത്തിൽ പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടർമാരായ ശ്രീകാന്ത്, പാട്രിക് പോൾ എന്നിവർ സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത് . മുരുകന് ചികിൽസ നിഷേധിച്ചില്ലെന്നും വെന്റിലേറ്റർ സൗകര്യമില്ലെന്ന കാര്യം മുരുകനെ ആശുപത്രിയിൽ എത്തിച്ചവരോട് പറഞ്ഞിരുന്നെന്നും ഇവർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി.
Advertisement