സർക്കാർ നടത്തിയ ഇടപെടലുകൾ ഫലം കണ്ടില്ല. ആഘോഷദിനങ്ങൾ അടുത്തതോടെ കോഴിവില ഉയരുന്നു. ഏഴുപത്തിരണ്ട് രൂപയ്ക്ക് ഫാമിൽനിന്ന് വാങ്ങുന്ന കോഴികളെ നൂറ് രൂപയിലധികം ഈടാക്കിയാണ് ചെറുകിട വ്യാപാരികൾ വിൽക്കുന്നത്. സർക്കാർ വിലനിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫാം ഉടമകളും രംഗത്തെത്തി.
വെള്ളിയാഴ്ച തൊണ്ണൂറ്റിയെട്ടുരൂപയായിരുന്നു കണ്ണൂരിലെ കോഴിവില. ഇന്നലെ നൂറ്റിരണ്ട് രൂപയായി വര്‍ധിച്ചു. ഏൺപത്തിയേഴ് രൂപയ്ക്ക് വിൽക്കണമെന്ന ധനമന്ത്രിയുടെ വാക്ക് ഇതുവരെ ചെറുകിടവ്യാപാരികൾ പാലിച്ചിട്ടില്ല. ഇനി ബക്രീദും ഓണവും എത്തുന്നതോടെ വില വീണ്ടും കൂടും.
ഇങ്ങനെ നിയന്ത്രണമില്ലാതെ വില വർധിപ്പിക്കുന്നത് സർക്കാര്‍ ഇടപെട്ട് തടയണമെന്നാണ് ഫാം ഉടമകളുടെ ആവശ്യം. മുൻമാസങ്ങളെ അപേക്ഷിച്ച് കോഴിക്കുഞ്ഞിന് വില കുറഞ്ഞെങ്കിലും അതിന്റെ അനുകൂല്യം ഉപഭോക്താക്കൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല.