ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി ഇരുപത്തിമൂന്നുപേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. നാല്‍പതുപേരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ചേമുക്കാലിന് കതോളിയിലാണ് ദുരന്തമുണ്ടായത്. പുരിയില്‍ നിന്ന് ഹരിദ്വാറിലേക്കുള്ള ഉത്കല്‍ എക്സ്പ്രസിന്റെ പതിനാല് ബോഗികള്‍ പാളംതെറ്റി. ഒരു കോച്ച് സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറി. ദുരന്തനിവാരണസേനയുടെ 90 പേരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അട്ടിമറി സാധ്യതയെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധസ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. താൻ നേരിട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണെന്നു കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു.
ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഖട്ടൗലി സ്റ്റേഷനിൽനിന്ന് എടുത്തയുടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി.
കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ എന്നിവർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മനോജ് സിൻഹ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരുക്കേറ്റവരെ രക്ഷിക്കാൻ എല്ലാവിധ സഹായങ്ങളും ചികിൽസകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.