ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗോരഖ്പൂർ ദുരന്തം വിവാദമാക്കുന്നവർ മുറിവിൽ മുളകുപുരട്ടുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങളുടെ വാർഡിൽ കടന്നുചെന്ന് മാധ്യമപ്രവർത്തകർ പരിശോധിക്കണമെന്നും ആദിത്യനാഥ്.
എന്നാൽ ദുരന്തം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞ ശേഷം ആസ്പത്രിയിലെത്തിയ മുഖ്യമന്ത്രി യ്ക്ക് മാത്രം ഇപ്പോഴും കാരണം വ്യക്തമല്ല. ചീഫ് സെക്രട്ടറി നടത്തുന്ന അന്വഷണം കഴിഞ്ഞാൽ മാത്രമേ ദുരന്തകരണം വ്യക്തമാകൂ എന്നാണ് യോഗി ആദിത്യനത്തിന്റെ പ്രതികരണം
ഇതിനിടെ മരിച്ച കുട്ടികളുടെ എണ്ണം എഴുപത്തൊന്നായി. മസ്തിഷ്കജ്വരത്തിന് ചികില്‍സയിലായിരുന്ന പതിനൊന്നുകുട്ടികള്‍ ഇന്നലെയും ഇന്നുപുലര്‍ച്ചെയുമായി മരിച്ചു. കഴിഞ്ഞദിവസം ഓക്സിജന്‍ വിതരണം നിര്‍ത്തിയപ്പോഴും ഇവര്‍ ചികില്‍സയിലായിരുന്നു. രാവിലെ കുരുന്നുകളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്‍കാന്‍പോലും ബിആര്‍ഡി ആശുപത്രി തയാറായില്ല. ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
സംഭവത്തിൽ സർക്കാർ കള്ളം പറയുന്നുവെന്ന് കുട്ടികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു. നവജാതശിശുക്കൾ അടക്കമുള്ള കുഞ്ഞുങ്ങൾ മരിച്ചത് ഒാക്സിജൻ വിതരണം തടസ്സപ്പെട്ടതുകൊണ്ടല്ലെന്ന സർക്കാർ നിലപാട് തെറ്റാണെന്ന് അവർ ആരോപിച്ചു. അഞ്ചു ദിവസത്തിനിടെ രണ്ടു തവണയായി ദീർഘനേരം ഓക്സിജൻ വിതരണം മുടങ്ങിയതായി കുട്ടികളുടെ ബന്ധുക്കൾ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.