ഒരു വെന്റിലേറ്റർ ഒഴിവുണ്ടെന്ന് വിളിച്ചുറപ്പിച്ചശേഷമാണ് മുരുകനേയും കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതെന്ന് ആംബുലൻസ് ഡ്രൈവർ ആർ.രാഹുൽ. എന്നാൽ അവിടെ ചെന്നപ്പോൾ വെന്റിലേറ്റർ ഇല്ലെന്ന് പറഞ്ഞ് തിരിച്ചുവിടുകയായിരുന്നു. മുരുകനെ രക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് കാണിച്ചതെന്നും രാഹുൽ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement