ചലച്ചിത്രതാരങ്ങളെ പരോക്ഷമായി വിമർശിച്ച് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അഭ്രപാളികളിൽ കാണുന്ന വിസ്മയകരമായ കാര്യങ്ങളാണു ജീവിതമെന്നു കരുതി അനുകരിക്കുമ്പോഴാണ് താരങ്ങളുടെ ജീവിതം വഴിതെറ്റിപോകുന്നതെന്നു പി.ശ്രീരാമകൃഷ്ണൻ. കൊല്ലത്ത് ഭരത് മുരളി കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ ചലച്ചിത്രപുരസ്കാരം ഇന്ദ്രൻസിനും സുരഭി ലക്ഷ്മിക്കും സമ്മാനിക്കുകയായിരുന്നു സ്പീക്കർ.
മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്ന മുരളിയുടെ പേരിലുള്ള ചലച്ചിത്രപുരസ്ക്കാരം വിതരണചടങ്ങൽ മലയാള സിനിമയക്കും താരങ്ങൾക്കും എതിരെ സമകാലിക സംഭവങ്ങൾ പറയാതെയായിരുന്നു പി.ശ്രീരാമകൃഷ്ണന്റെ പരാമർശങ്ങൾ. ദൃശ്യങ്ങൾ കൂടുതൽ സ്വാധീനിക്കുയും വിശ്വസിക്കുകയും ചെയ്യന്നതുകൊണ്ടാണ് സിനിമ സ്വാധീനിക്കപ്പെടുന്നതും താരങ്ങൾ ആദരിക്കപ്പെടുന്നതും.ചലച്ചിത്രതാരങ്ങൾ വിണ്ണിലെ താരങ്ങളായി നിൽക്കാതെ മണ്ണിലെ തൈചെടികളായി മാറണമെന്ന് നിയമഭ സ്പീക്കർ പറഞ്ഞു.സിനിമയിലെ കഥാപാത്രത്തെ അനുകരിക്കുമ്പോഴാണ് താരങ്ങളുടെ ജീവിതം വഴിതെറ്റി പോവുന്നതെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഭരത് മുരളി കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ ചലച്ചിത്രപുരസ്കാരം ഇന്ദ്രൻസിനും സുരഭി ലക്ഷ്മിക്കും സ്പീക്കർ സമ്മാനിച്ചു. പല്ലിശേരി എഴുതിയ 'അഭ്രപാളികളിലെ അകം കാഴ്ചകൾ' പുസ്തകം ചടങ്ങിൽ സംവിധായകൻ വിജയകൃഷ്ണൻ പ്രകാശനം ചെയ്തു. ഫിലിം ക്രിട്ടിക്സ് പുരസ്കാര ജേതാവു സച്ചിൻ ആനന്ദിനെ ആദരിച്ചു. സംവിധായകൻ ആർ.ശരത്, മുരളി അനുസ്മരണം നടത്തി.