kadalikunu-mala

TOPICS COVERED

പത്തനംതിട്ട കടലിക്കുന്ന് മലയിലെ മണ്ണെടുപ്പ് താല്‍ക്കാലികമായല്ല സ്ഥിരമായി നിര്‍ത്തണമെന്ന് നാട്ടുകാര്‍. 20 ദിവസം കൊണ്ട് മലയുടെ വലിയൊരു ഭാഗം മണ്ണാക്കി കടത്തിക്കഴിഞ്ഞു.ഇന്നലെ മണ്ണുമാന്തിയന്ത്രം വീണ് തൊഴിലാളി മരിച്ചതോടെ താല്‍ക്കാലികമായി മണ്ണെടുപ്പ് നിര്‍ത്തിയിരിക്കുകയാണ്.

മുകളില്‍ നിന്നാല്‍ പടിഞ്ഞാറ് കടലുകാണാമായിരുന്നു എന്നും അത്കൊണ്ടാണ് കടലിക്കുന്നു മല എന്ന് പേരുവന്നതെന്നും നാട്ടുകാര്‍ പറയുന്നു.മണ്ണെടുപ്പിനുള്ള നീക്കങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി സമരത്തിലാണ്.പക്ഷെ 20 ദിവസം മുന്‍പ് മണ്ണെടുത്ത് തുടങ്ങി.ഇതോടെ സമരം കടുപ്പിച്ചു. ഇതിനിടെയാണ് ഒരു തൊഴിലാളിയുടെ മരണം.തല്‍ക്കാലത്തേക്ക് നിര്‍ത്താമെന്ന് ഉറപ്പ് കിട്ടിയെങ്കിലും ഇതു പോര എന്നാണ് നാട്ടുകാര്‍ പറയുന്നത്

പി.എസ്.പ്രസാദ്,സിപിഐ നേതാവ് പഞ്ചായത്ത് അനുമതി നിഷേധിച്ചെങ്കിലും ഹൈക്കോടതി അനുമതിയോടെയാണ് മണ്ണെടുപ്പ്. ദേശീയപാതാ നിര്‍മാണത്തിനായിട്ടാണ് മണ്ണ് കൊണ്ട് പോകുന്നത് എന്നാണ് മണ്ണെടുക്കുന്നവര്‍ പറയുന്നത്.ചുറ്റുമുള്ള വീട്ടുകാര്‍ ഭീതിയിലാണ്. വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചാല്‍ എങ്ങനെയും തടയും എന്നാണ് നാട്ടുകാര്‍ പറയുന്നത്

ENGLISH SUMMARY:

Residents of Kadalkunnu in Pathanamthitta demand a permanent halt to the soil removal from the hill, not just a temporary pause. A large portion of the hill has been excavated within just 20 days. The soil extraction was temporarily stopped after a worker died when an earthmover overturned yesterday.