വാർദ്ധക്യത്തെ നേരിടാനുള്ള മലയാളികളുടെ തയ്യാറെടുപ്പുകൾ പങ്കുവെച്ച് തലസ്ഥാനത്ത് വയോധികരുടെ കൂട്ടായ്മ. പി.കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർക്കൊപ്പം സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത കൂട്ടായ്മ നടന്നത്.
വാർദ്ധക്യത്തിലെത്തുന്ന മലയാളികൾ ഉറ്റവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടിയായിരുന്നു കൂട്ടായ്മ. വാർദ്ധക്യത്തിലെത്തിയവരോട് പുതുതലമുറ കാണിക്കുന്ന അവഗണനകളുടെ പങ്കുവെക്കൽ വേദികൂടിയായി ഇത്. ഒരുവശത്ത് മലയാളികൾ കൈവരിച്ച നേട്ടങ്ങൾക്ക് മറുവശത്ത് ഒറ്റപ്പെടലിന്റെ വിലകൊടുക്കേണ്ടി വരുനെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ഡോ.എം വി പിള്ള.
മുൻഗണനകൾ നിശ്ചയിക്കുന്നതിലെ പിഴവുകൾ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന സാഹചര്യമാണ് നിലവിലെന്ന് സാഹിത്യകാരൻ ജോർജ് ഒാണക്കൂർ. ഒറ്റപ്പെടൽ നേരിടേണ്ടി വരുമ്പോഴാണ് വാർദ്ധക്യത്തിലെത്തുന്നവർ വിഷാദ രോഗത്തിന് കീഴ്പ്പെടുന്നതെന്നും വിദഗ്ധർ വിലയിരുത്തി.