കൊല്ലം കുരീപ്പളളിയില്‍ തെരുവുനായയുടെ കടിയേറ്റ് എട്ടുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. പേവിഷമുളള നായയാണോ എന്ന് സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
തൃക്കോവിൽവട്ടം പഞ്ചായത്തിലെ പാലമുക്ക് വയലിൽ കുരിശടിക്ക് സമീപമാണ് പ്രദേശത്ത് പതിവായി കണ്ടിരുന്ന നായ ആക്രമണകാരിയായത്. കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന ജോര്‍ജ് പീറ്ററിനാണ് ആദ്യം കടിയേറ്റത്.
വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എട്ടുവയസുകാരന്‍ അഭിഷേകിനെയും കടിച്ചു. പിന്നീട് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്കും കടിയേറ്റു.
ഇതേ നായ കന്നുകാലികളെയും മറ്റ് വളർത്തു നായകളെയും കടിച്ചതായി പറയുന്നു. പേപ്പട്ടിയാണോ എന്നു സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.