കടുവയ്ക്ക് പുറമേ നാടിറങ്ങി കാട്ടാനയും; പേടിച്ചരണ്ട് നാട്ടുകാർ

tiger-fear-n
SHARE

പത്തനംതിട്ട തണ്ണിത്തോട് തൂമ്പാക്കുളത്ത് കടുവാ ഭീതിക്ക് പിന്നാലെ കാട്ടാന ആക്രമണവും. തൂമ്പാക്കുളത്തെ വാഴത്തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. അതേസമയം, തൂമ്പാക്കുളത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ മൂന്നാം ദിവസവും കടുവയുടെ ദൃശ്യങ്ങളില്ല.

തൂമ്പാക്കുളത്ത് പശുവിനെ കടുവ ആക്രമിച്ചതിന് പിന്നാലെയാണ് ക്യാമറ സ്ഥാപിച്ചത്. പശുവിനെ കൊണ്ടുപോകാത്തതിനാല്‍ കടുവ വീണ്ടും വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കടുവ സ്ഥലത്ത് വീണ്ടും എത്തിയിട്ടില്ല. ജനങ്ങള്‍ ആശങ്കയിലുമാണ്. ഇവിടെ കാട്ടാനശല്യവും രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.ഒരു വര്‍ഷം മുന്‍പ് ഇവിടെ പുലിയിറങ്ങി പട്ടികളെ പിടികൂടിയിരുന്നു. പുലിപ്പേടി കുറഞ്ഞു വരുന്നതിനിടെയാണ് കടുവയുടെ വരവ്. കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് പൂര്‍ണ സ്ഥിരീകരണം വന്നിട്ടില്ല. പശുവിന്‍റെ പോസ്റ്റ് മോര്‍ട്ടത്തിലും കടുവയാണ് കടിച്ചതെന്നാണ് നിഗമനം. കടുവയെന്ന് ഉറപ്പിച്ചാലേ കൂട് വയ്ച്ച് പിടികൂടാനുള്ള നടപടികളിലേക്ക് കടക്കാനാകൂ.

MORE IN SOUTH
SHOW MORE