വീടും പരിസരവും വെള്ളത്തിനടിയിൽ; മൃതദേഹം സംസ്കരിക്കാനിടമില്ല; ദുരിതം

kainakari-water
SHARE

മടവീഴ്ചയിൽ വീടും പരിസരവും വെള്ളത്തിനടിയിലായതോടെ  വെള്ളക്കെട്ടിൽ മൃതദേഹം സംസ്കരിക്കേണ്ട ഗതികേടിലാണ് ആലപ്പുഴ കൈനകരി നിവാസികൾ.  കനകാശേരി, പടിഞ്ഞാറേചിറ  ഉദിൻ ചുവട്ടിൽ വീട്ടിൽ കരുണാകരൻ്റെ മൃതദേഹമാണ് വെള്ളത്തിൽ അടക്കേണ്ടി വന്നത്. 

ഇത്‌ കുട്ടനാട്ടുകാർക്ക് പുതുമയുള്ള കാഴ്ചയല്ല, പക്ഷെ ദൈന്യത നിറഞ്ഞൊരു ജീവിതചിത്രമാണ്. ഈ വെള്ളപ്പൊക്കം സർക്കാർ അനാസ്ഥ മൂലം ഉണ്ടായതാന്.2018 മുതൽ കോടികൾ ചെലവിട്ട് നിർമ്മിച്ച പുറംബണ്ട്  തകർന്നതാണ് കാരണം. വഴിമുട്ടിയ ജീവിതങ്ങൾക്ക് മുന്നിൽ വെള്ളം പ്രതിസന്ധി തീർത്തപ്പോൾ കൂട്ടത്തിൽ ഒരാളെ മരണം കൊണ്ടുപോയി. ഈ വെള്ളക്കെട്ടിൽ മൃതദേഹം സംസ്കരിക്കാതെ വേറെ വഴിയില്ല 

കൈനകരി പഞ്ചായത്തിൽ 15-ാം വാർഡിൽ  ഉദിൻ ചുവട്ടിൽ വീട്ടിൽ കരുണാകരൻ്റെ മൃതദേഹമാണ്  വെള്ളത്തിൽ അടക്കേണ്ടി വന്നത്. മടവീഴ്ച ഉണ്ടായി 3 ആഴ്ച കഴിഞ്ഞിട്ടും വെള്ളത്തിൽ കിടക്കേണ്ടി വരുന്ന നാനൂറിലധികം  കുടുംബങ്ങളുടെ ദുരിതജീവിതത്തിന്റെ നേർ കാഴ്ചയാണിത്. പുറംബണ്ട നിർമിക്കാനുള്ള ഭരണാനുമതി, ടെണ്ടർ , കരാർ എന്നിങ്ങനെയുള്ള പതിവ് സർക്കാർ അനുഷ്ഠാഠാനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. സ്വസ്ഥമായി കിടന്നുറങ്ങാനുള്ള സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് കലക്‌ടറേറ്റിനു മുന്നിൽ സമരം വരെ നടത്തുകയാണ് കൈനകരി നിവാസികൾ. 

MORE IN SOUTH
SHOW MORE
Loading...
Loading...