കാത്തിരിപ്പു കേന്ദ്രങ്ങളില്ലാതെ കൊല്ലം ശാസ്താംകോട്ട തടാകത്തിലെ കടത്തുകടവുകള്‍. രോഗികളും വിദ്യാര്‍ഥികളുമടക്കം പ്രതിദിനം നൂറുകണക്കിനാളുകള്‍ എത്തുന്ന കടത്തുകടവുകളില്‍,, വിശ്രമിക്കാന്‍ ഒരു ചെറിയ ഷെഡ് പോലുമില്ല.
ശാസ്താംകോട്ടയെയും പടിഞ്ഞാറെ കല്ലടെയും ബന്ധിപ്പിക്കുന്നതാണ് ഈ കടത്ത്. നാട്ടുകാര്‍ക്ക് പുറമേ ദേവസ്വംബോര്‍ഡ് കോളജിലേതടക്കമുള്ള വിദ്യാര്‍ഥികളും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കുള്ള രോഗികള്‍ക്കുമൊക്കെ ഈ കടത്തിനെ ആശ്രയിക്കുന്നു. എന്നാല്‍ നാളിതുവരെ ഇരുകരകളിലും ഒരു ചെറിയ കാത്തിരിപ്പുകേന്ദ്രം പോലും പണിതിട്ടില്ല.
വെട്ടോലിക്കടവിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കാത്തിരിപ്പു കേന്ദ്രത്തിന്റെ ജോലികള്‍ തുടങ്ങിെയങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. ശാസ്താംകോട്ട വള്ളക്കടവിൽ പൊതുമരാമത്തു വകുപ്പിന്റെ ചെറിയ ബങ്ക് കാത്തിരിപ്പു കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.