എസ്എടിയിൽ ചികിത്സയിലായിരുന്ന അധ്യാപികയുടെ മരണം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

tvm-sat
SHARE

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചത് ചികിത്സാപിഴവുകൊണ്ടെന്ന് ആരോപണം. തമിഴ്നാട് തക്കല  സ്വദേശിനിയായ സ്നേഹറാണിയാണ് മരിച്ചത്. ചികിത്സയില്‍പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രിഅധികൃതര്‍അറിയിച്ചു. അതേസമയം ആരോഗ്യമന്ത്രി കെ.കെ.ശൈലജ അന്വേഷണത്തിന് ഉത്തരവുനല്‍കി. 

തമിഴ്നാട് തക്കല സ്വദേശിനിയായ 30 വയസസ്ുള്ള സ്നേഹറാണിയാണ് എസ്.എ.ടി ആശുപത്രിയില്‍ മരിച്ചത്. ഒരുമാസമായി എസ്.എടിയില്‍ ചികിത്സയിലായിരുന്നു. ഗര്‍ഭപാത്രത്തിന് പുറത്തുണ്ടാകുന്ന ഗര്‍ഭധാരണം കണ്ടെത്തിയതിനെ തുടര്‍ന്ന് തക്കലയിലെ ആശുപ്ത്രിയില്‍നിന്ന് തിരുവനന്തപുരം എസ്.എ.ടിയിലേക്ക് റഫര്‍ചെയ്യുകയായിരുന്നു. രോഗിക്ക് വേണ്ടശ്രദ്ധ കിട്ടിയില്ലെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

അതേസമയം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് രോഗി അത്യാസന്ന നിലയിലായതെന്ന് ആശുപത്രിഅധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററിലേക്ക് മാറ്റിയ സ്്നേഹറാണിക്ക് രണ്ട് തവണ ഹൃദയാഘാതമുണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ അറിയിച്ചില്ലെന്ന് സ്്നേഹറാണിയുടെ ഭര്‍ത്താവ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍കോളജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

MORE IN SOUTH
SHOW MORE