മാങ്ങയിട്ട് മീന്‍കറി വെച്ച് ബി.ബി.സി മാസ്റ്റര്‍ ഷെഫ് മല്‍സരത്തില്‍ സായിപ്പിനെ ഞെട്ടിച്ച ഷെഫ് സുരേഷ് പിള്ള ഇനി കൊല്ലത്ത് രുചിതീര്‍ക്കും . പ്രശ്സ്തമായ ലണ്ടണിലെ ഹൂപ്പേഴ്സ റസ്റ്ററന്‍ില്‍ നിന്ന് കൊല്ലം റാവിസ് ഹോട്ടലിലെ മുഖ്യഷെഫായി ചാര്‍ജ് എടുത്തിരിക്കെയാണ് ചവറ സ്വദേശിയായ സുരേഷ് പിള്ള. ബ്രിട്ടീഷ് പൗതര്വം നേടിയ സുരേഷ് പിള്ള ലോകം ബഹമാസ് സര്‍വകലാശാലയില്‍ പാചകത്തില്‍ ക്ലാസ് നയിക്കുന്ന പാചകവിദഗ്ധനാണ്
ബി.ബി.സി ഷോയില്‍ സായിപ്പിന്റെ നാവിനെ ഞെട്ടിച്ച പാചകവിരുത് ഇനി കൊല്ലത്തിന് സ്വന്തം. റാവിസ് ഹോട്ടലിന്റെ അടുക്കളയില്‍ തന്റെ സ്വന്തം വിഭവങ്ങള്‍ തയറാക്കുന്ന തിരക്കിലാണ് ഷെഫ് സുരേഷ് പിള്ള. മാങ്ങയിട്ട അയലക്കറി വറ്റിച്ചെടുത്താണ് മാസ്റ്റര്‍ഷെഫ് ഷോയില്‍ സുരേഷ് അഭിനന്ദനം നേടിയത്. കൊല്ലത്തെ ചെറിയ റസ്റ്ററന്‍ില്‍ വെയ്റ്ററായി തുടങ്ങി സുരേഷ് ഇന്ന് ദക്ഷിണേന്ത്യൻ രുചികളിൽ ലോകം അറിയപ്പെടുന്ന വിദഗ്ധനാണ് .ഏറെ കടമ്പകള്‍ കടന്നാണ് മാസ്റ്റര്‍ ഷെഫ് ഷോയില്‍ എത്തിയതെന്ന് സുരേഷ് പറഞ്ഞു
ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള ലണ്ടനിലെ ഹോട്ടലില്‍ വെച്ചാണ് സുരേഷ് പിള്ളയേ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് ആര്‍ പി ഗ്രൂപ്പിന്റെ ഹോട്ടലായ റാവീസിലേക്ക് ക്ഷണിക്കുകയായിരുന്നു.റാവീസ് ഹോട്ടലില്‍ തുടങ്ങുന്ന കരീമീന്‍ ക്ലബിന്റെ ഉദ്ഘാടനം സുരേഷിന്റെ പിള്ളയുടെ സാന്നിധ്യത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം.പി. ,എം മുകേഷ് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലോകത്ത ഏറ്റവും രുചിയുള്ള ഭക്ഷണം കേരളത്തിലാണെന്ന് ചുറ്റിസഞ്ചരിച്ചിട്ടുള്ള ഈ പാചക വിദഗ്ധന്‍ പറയുന്നു.