തിരുവനന്തപുരത്ത് ബി.ജെ.പി കൗൺസിലർക്ക് വെട്ടേറ്റു.തിരുവനന്തപുരം കോർപറേഷനിലെ മേലാങ്കോട് വാർഡ് കൗൺസിലർ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. വള്ളക്കടവിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് മുഖം മൂടി ധരിച്ച സംഘം വെട്ടി പരുക്കേൽപ്പിച്ചത്. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു
രാവിലെ ഒന്‍പതു മണിയോടെയാണ് ആക്രമണം നടന്നത്. വള്ളക്കടവില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം ബൈക്കില്‍ നഗരത്തിലേക്കു വരുകയായിരുന്ന സജിയെ പന്ത്രണ്ടംഗ മുഖ്ംമൂടി സംഘം വാഹനത്തിലേക്ക് മുന്നിലേക്ക് ചാടിവീണ് ആക്രമിക്കുകയായിരുന്നു. തലക്കു പിന്നിലും മുന്നിലും വെട്ടേറ്റ സജിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോളത്ത് കമ്പികൊണ്ട് മര്‍ദിക്കുകയും ചെയ്തു. തലസ്ഥാനത്തെ വീണ്ടും സംഘര്‍ഷഭൂമിയാക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്നു ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു
ആശുപത്രിയില്‍ കഴിയുന്ന സജിയെ ഒ.രാജഗോപാല്‍ എം.എല്‍.എ, വി.മുരളീധരന്‍ എം.പി എന്നിവര്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.