കൊല്ലം അച്ചൻകോവിൽ മുതലത്തോട് നിന്നും ആദിവാസികളെ കുടിയൊഴിപ്പിക്കുമെന്നു വനം വകുപ്പിന്റെ ഭീക്ഷണി. ഈ കഴിഞ്ഞ ദിവസം അച്ചൻകോവിൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ എത്തിയ വനാപലകരാണ് പതിറ്റാണ്ടുകളായി വനത്തിൽ താമസിച്ചു വരുന്ന ആദിവാസിളോട് കുടിയിറങ്ങണം എന്ന് ആവശ്യപ്പെട്ടത്.
മുതലത്തോട് താമസിക്കുന്ന 12 കുടുംബങ്ങളാണ് കുടിയിറക്കൽ ഭീക്ഷണി നേരിടുന്നത്.കുടിലികൾ പൊളിച്ചു നീക്കിയില്ലെങ്കിൽ കർശന നടപടിയെന്നാണ് മുന്നറിയിപ്പ്. വകുപ്പിലെ തന്നെ ആദിവാസികളെ ഉപയോഗിച്ച് പൊളിച്ചു നീക്കുമെന്നാണ് വനപാലകരുടെ ഭീക്ഷണി.. കുടിലികൾ ഒന്നടങ്കം പൊളിക്കണം എന്നാണ് വനപാലകരുടെ അന്ത്യശാസന. അച്ചൻകോവിൽകുരിയോട്ടുമലയിൽ നിന്നും തൊഴിലില്ലായ്മ്മയും പട്ടിണിയും മൂലം മുതലത്തോടിൽ തിരിച്ചെത്തിയ കുടുംബങ്ങളെയാണ് വനം വകുപ്പ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്ത തങ്ങൾ മക്കളെയും കൊണ്ട് എങ്ങോട്ടു പോകണം എന്നറിയാതെ നിൽക്കുകയാണ് എന്നാണ് ആദിവാസികൾപറയുന്നത്.
പട്ടികവര്‍ഗ്ഗവകുപ്പിന്റെ യാതൊരു സഹായവും ഇക്കാര്യത്തിൽലഭിക്കാത്ത ഇവരുടെ പരാതി ഗ്രാമ പഞ്ചായത് അംഗം വനം വകുപ്പ് മന്ത്രിയെ അറിയിച്ചതാണ് അകെ ഉണ്ടായ നീക്കം.എന്നാൽ പുതിയ കുടി കെട്ടാനുള്ള നീക്കമാണ് തടഞ്ഞത് എന്നാണ് വനം വകുപ്പിന്റെ വാദം.