ശബരിമല, മാളികപ്പുറം മേൽശാന്തിയാകാനുള്ളവരുടെ പ്രാഥമികപട്ടികതയാറായി. ഈപട്ടികയിലുള്ളവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരെഞ്ഞുടുക്കുന്നത്. ഈമാസം 17ന് രാവിലെ എട്ടിനാണ് നറുക്കെടുപ്പ്. ശബരിമലയിലേക്ക് പതിനാലുപേരും മാളികപ്പുറത്തേക്ക് പന്ത്രണ്ടുപേരും ഉൾപ്പെട്ട പ്രാഥമികപട്ടികയാണ് തയാറായത്. ശബരിമല മേൽശാന്തിയാകാൻ 67 പേർ അപേക്ഷിച്ചു. ഇവരിൽനിന്ന് 65 പേരെ കൂടിക്കാഴ്ചക്ക് വിളിച്ചു. മാളികപ്പുറത്തേക്ക് 44 പേരാണ് അപേക്ഷിച്ചത്. 42 പേർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു പ്രാഥമീകപട്ടികയിലുള്ളവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്. വൃശ്ചികം ഒന്നു മുതൽ ഒരുവർഷത്തേക്കാണ് ഇവരുടെ കാലാവധി. ഓക്ടോബർ അഞ്ച്, ആറ് തീയതികളിൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ വച്ച് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാഥമീക പട്ടികതയാറാക്കിയത്.
Advertisement