വർക്കല പാപനാശം ബീച്ചിലെ ക്ളിഫിൽ സഞ്ചാരികൾക്കാവാശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ടൂറിസം വകുപ്പിന്റെ അനാസ്ഥ തുടരുന്നു. കൈവരികൾ തുരുമ്പെടുത്ത് നശിച്ചിട്ടും പുനസ്ഥാപിച്ചില്ല. നടപ്പാതകളിൽ സുരക്ഷയൊരുക്കാത്തതും ലൈറ്റ് ഏർപ്പെടുത്താത്തതും വിദേശികളടക്കമുള്ള സഞ്ചാരികൾക്ക് തിരിച്ചടിയാകുന്നു.
വിദേശികളടക്കം നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ഇടമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന ക്ളിഫ്. ബീച്ചിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഈ പ്രദേശത്ത് അപകടം പതിയിരിക്കുന്നൂവെന്ന് കാട് കയറിയ ഈ കാഴ്ചകൾ കണ്ടാൽ തന്നെ ബോദ്യമാകും. വലിയ താഴ്ചയുള്ള ഇവിടെ സുരക്ഷാ വേലി കെട്ടാൻ ടൂറിസം വകുപ്പ് തയാറായിട്ടില്ല. അതുപോലെ തന്നെ ബീച്ചിലേക്കിറങ്ങുന്ന നടപ്പാതകൾ ഇടിഞ്ഞ് വീണും തകർന്നും കിടക്കുകയാണ്.
ഒട്ടേറെ സഞ്ചാരികളെത്തുമ്പോളും ഒരു ശുചിമുറി പോലും ഈ പരിസരത്തില്ല. വലിയ ലൈറ്റുകളൊക്കെയുണ്ടെങ്കിലും പ്രകാശിക്കില്ലാത്തതിനാൽ രാത്രിയാത്രകൾ സഞ്ചാരികൾക്ക് ബുദ്ധിമുട്ടേറിയതാണ്. കെ.റ്റി.ഡി.സിയും വർക്കല മുനിസിപ്പാലിറ്റിയുമാണ് ഈ അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടത്.