അക്ഷരങ്ങളുടെ കൈപിടിച്ച് തെക്കൻ കേരളത്തിൽ ഒട്ടേറെ കുരുന്നുകൾ അറിവിന്റ ലോകത്തേക്ക് കടന്നു. മലയാള മനോരമ ഒാഫീസുകളിലും െഎരാണിമുട്ടം തുഞ്ചൻ സ്മാരകം അടക്കമുള്ളയിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. തിരുവനന്തപുരത്ത് കുരുന്നുകളെ സംഗീതലോകത്തേക്ക് വരവേറ്റാതകട്ടെ ഗായകൻ യേശുദാസും.
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ഒരുക്കിയ വിദ്യാരംഭചടങ്ങിൽ ആയിരത്തോളം കുരുന്നുകളാണ് അക്ഷരങ്ങളുടെ കൈപിടിച്ചത്. സുഗതകുമാരിയും െനടുമുടി വേണുവും ഡി.ബാബുപോളും അടക്കം ഗുരുശ്രേഷ്ഠരുടെ നീണ്ടനിര.
അറിവിന്റ ആദ്യമധുരത്തോടൊപ്പം കൈനിറയെ സമ്മാനങ്ങളും. കൊല്ലം യൂണിറ്റിൽ എഴുത്തുകാരായ പെരുമ്പടവം ശ്രീധരന്‍ പ്രഫ.എം.തോമസ് മാത്യു,പത്തനംതിട്ടയിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, എഴുത്തുകാരൻ ബന്യാമിൻ, തുടങ്ങിയവർ അക്ഷരവഴിയിലേക്കുള്ള വെളിച്ചം പകർന്നു. സമ്പൂർണവിദ്യാഭംഭത്തിന് പേരുകേട്ട െഎരാണിമുട്ടം തുഞ്ചൻസ്മാരകത്തിൽ അക്ഷരങ്ങൾക്ക് പുറമെ സംഗീതത്തിലും, ചിത്രരചനയിലും,നൃത്തത്തിലുമെല്ലാം കുട്ടികൾ ഹരിശ്രീ കുറിച്ചു
ശിശുക്ഷേമസമിതിയിലെ അന്തേവാസികളായ കുരുന്നുകൾക്ക് അക്ഷരങ്ങളുടെ കൂട്ടൊരുക്കിയതാകട്ടെ വി.എസ് അച്യുതാനന്ദൻ.
ഇടപ്പഴഞ്ഞി തരംഗനിസരി സംഗീതസ്കൂളിൽ ഡോ.കെ.െജ യേശുദാസ് കുരുന്നുകളെ ഈണങ്ങളുടെ ലോകത്തേക്ക് വരവേറ്റു.
വെട്ടുകാട് മാദ്രേ ദേ ദേവൂസ് പള്ളിയിൽ 12 വൈദികരുടെ നേതൃത്വത്തിലായിരുന്നു അക്ഷരമെഴുതിക്കൽ
വട്ടിയൂർക്കാവ് ഈശ്വരി അമ്മൻ ക്ഷേത്രത്തിൽ നടന്ന ബാലസരസ്വതി പൂജയിൽ സുരേഷ് ഗോപി എം.പി മുഖ്യാതിഥിയായി.
പൂജപ്പുര സരസ്വതി മണ്ഡപം ഉൾപ്പടെ തെക്കൻ കേരളത്തിലെ മറ്റ് ഒട്ടേെറയിടങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടന്നു.