കൊല്ലം പരവൂരിൽ ട്രെയിനിൽ നിന്ന് കായലിലേക്ക് വീണ പെൺകുട്ടിയേ രക്ഷപെടുത്തിയ മൽസ്യത്തൊഴിലാളികൾക്ക് നാടിന്‍റെ ആദരം. ആറു മൽസ്യ തൊഴിലാളികളെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ആദരിച്ചു.
കായലിൽ വീണ എൻജിനീയറിങ് വിദ്യാർഥിയേ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷിച്ച ആറു പേരേ കൊല്ലം സിറ്റി പൊലീസ് താല്പര്യമെടുത്താണ് ആദരിച്ചത്. പരവൂർ സ്വദേശികളായ ഹിലാരി ,ഹക്കീം , സ്റ്റാലിൻ ,ഗോപാലകൃഷ്ണൺ ,തങ്കച്ചൻ ,ബാബു എന്നിവർ കമ്മീഷ്ണറിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. കായലിൽ മീൻപിടിക്കുന്നതിനിടെയാണ് എൻജിനീയറിങ് വിദ്യാർഥിനി കീർത്തന കായലിൽ വീഴുന്നത് മൽസ്യതൊഴിലാളികൾ കണ്ടത്.അപകടത്തിൽപെടുന്നവരേ രക്ഷപെടുത്താൻ പലരും മടിക്കുന്ന സാഹചര്യത്തിൽ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നവർ പ്രശംസകൾക്ക് അതീതരാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു. അഭിനന്ദനം ഏറ്റുവാങ്ങിയവർ സൂപ്പർതാരങ്ങളാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അജിത ബീഗം പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനി കീർത്തന പുനലൂർ പാസഞ്ചറിൽ നിന്ന് പരവൂർ കായലിലേക്ക് തെറിച്ചുവീണത്. വീട്ടിലേക്കുള്ള യാത്രക്കിടെ അശ്രദ്ധമായി വാതിലിൽ നിന്നതാണ് അപകടത്തിനിടയാക്കിയതെന്ന് കീർത്തന പറഞ്ഞു.