തോരാതെ പെയ്തമഴയിൽ ശനിയാഴ്ചവരെ പത്തനംതിട്ട ജില്ലയിലുണ്ടായത് പന്ത്രണ്ടുലക്ഷം രൂപയുടെ കൃഷിനാശം. തുടര്‍ന്നുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയിട്ടില്ല.
മഴക്കെടുതിയിൽ ജില്ലയിൽ കനത്തനാശനഷ്ടമാണ് ഉണ്ടായത്. 132 കർഷകരുടെ വിളയാണ് നശിച്ച്. ശനിയാഴ്ചവരെ 12 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച തോരാതെപെയ്ത മഴയിലാണ് കൂടുതൽ നാശനഷ്ടമുള്ളത്. ഇതിന്റെ തോത് കണക്കാക്കിയിട്ടില്ല.
വാഴ, ചേന, ചേമ്പ്, കപ്പ ഇവയ്ക്കുപുറമെ നെല്ലും പച്ചക്കറിയും നശിച്ചു. നെൽ്പാടങ്ങൾ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. ഡാമുകളിൽ ജലനിരപ്പുയർന്നതിനാൽ പമ്പാ,അച്ഛൻകോവിൽ നദീതിരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നിലനിൽക്കുന്നു. ഗവിയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പിന്റെ നിർദ്ദേശവും ഉണ്ട്.