തമിഴ്നാട് സ്വദേശി മുരുകൻ ചികിൽസ കിട്ടാതെ മരിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ടിനെ അന്വേഷണംസംഘം ചോദ്യം ചെയ്തു. കൊല്ലം ക്രൈംബ്രാഞ്ച് എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
മെഡിക്കൽ കോളജിൽ വെൻിലേറ്റർ ഒഴിവില്ലായിരുന്നുവെന്നാണ് ഡപ്യൂട്ടി സൂപ്രണ്ടായ ജോബി ജോൺ ആദ്യം മൊഴി നൽകിയത്.എന്നാൽ ഈ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം ജോബി ജോണിനെ ചോദ്യം ചെയ്തത്. പൊലീസിൻെ ചോദ്യങ്ങൾക്ക് പലതിനും കൃത്യമായ ഉത്തരം ഡോക്ടർ ജോബി ജോണിന് ഉണ്ടായിരുന്നില്ല. എന്തു കൊണ്ട് മുരുകനെ ആശുപത്രയിൽ പ്രവേശിപ്പിച്ചില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനും മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ടിനായില്ല.
വെൻിലേറ്റർ ഒഴിവില്ലായിരുന്നു എന്നാണ് തനിക്ക് ലഭിച്ച റിപ്പോർട്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ഡപ്യൂട്ടി സൂപ്രണ്ട് ശ്രമിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പി ജി ഡോക്ടർമാരാണ് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത് എന്നും വീഴ്ചകൾക്ക് തനിക്ക‌് പങ്കില്ലെന്നുമായിരുന്നു ഡപ്യൂട്ടി സൂപ്രണ്ടിൻെ വാദം.