വിശ്വാസികളുടെ പ്രാർഥനകൾക്കു നടുവിൽ സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി റവ.ഡോ.ഉമ്മൻ ജോർജ് അഭിഷിക്തനായി. കൊല്ലം സിഎസ്ഐ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മന്റെ മുഖ്യകാർമികത്വത്തിലാണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങുകൾ നടന്നത്.
പ്രാർഥനാഗാനങ്ങളാൽ മുഖരിതമായിരുന്ന. വിശ്വാസികളുടെ അകമ്പടിയോടെയാണ് റവ.ഡോ.ഉമ്മൻ ജോർജിനേ കത്തീഡ്രലിലേക്ക് ആനയിച്ചത്.തുടർന്ന് ഏവരും കാത്തിരുന്ന ചടങ്ങുകൾ. അധികാരത്തിന്റെ ചിഹ്നമായ അംശവടി മോഡറേറ്ററിൽനിന്ന് റവ.ഡോ.ഉമ്മൻ ജോർജ് ഏറ്റുവാങ്ങി. ബൈബിൾ, മോതിരം, കുരിശുമാല എന്നിവയും സ്വീകരിച്ചു. തുടർന്ന് വൈദികരും സന്യാസിനികളും അടങ്ങുന്ന വിശ്വാസസമൂഹം പുതുതായി നിയമിതനായ ബിഷപ്പിന്റെ അധികാരത്തെയും സ്ഥാനത്തെയും അംഗീകരിച്ച് പ്രഖ്യാപനം നടത്തി.
വിശ്വാസ സമൂഹം ഏൽപ്പിച്ച കർത്തവ്യങ്ങൾ ഉത്തരാദിത്വത്തോടെ നിർവഹിച്ച് സഭയുടെ വഴികാട്ടിയാവുമെന്ന് ബിഷപ്പ് റവ.ഡോ.ഉമ്മൻ ജോർജ് പറഞ്ഞു
റവ.ഡോ.ഉമ്മൻ ജോർജ്, അഭിഷിക്തനായപ്പോൾ കാൽലക്ഷത്തോളം വിശ്വാസികൾ ചടങ്ങിന് സാക്ഷിയായി. ദക്ഷിണ കേരള മഹായിടവക വിഭജിച്ചാണു കൊല്ലം ആസ്ഥാനമാക്കി കൊല്ലം കൊട്ടാരക്കര മഹാഇടവക രൂപീകൃതമായത് ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ. വടപ്പള്ളി സദാനന്ദയും ശിശ്രൂഷകളിൽ പങ്കെടുത്തു മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഉമ്മൻ ജോർജ് ബിഷപ്പായി ചുമതലയേറ്റത്.