നഗരത്തെ ദുർഗന്ധത്തിലാക്കിയുള്ള അറവുമാലിന്യ നീക്കത്തിൽ ജനവികാരം മാനിക്കാതെ കൊല്ലം കോർപറേഷൻ. അറവുമാലിന്യങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ പരസ്യമായി കണ്ടെയ്നറുകളിലേക്ക് മാറ്റുന്നത് കഴിഞ്ഞ ദിവസം നാട്ടുകാരൻ തടഞ്ഞെങ്കിലും ഇന്നു വീണ്ടു നഗരത്തിന്റെ മറ്റൊരു ഭാഗത്ത് മാലിന്യം എത്തിച്ചത് വീണ്ടു പ്രതിഷേധത്തിനിടയാക്കിയിരിക്കെയാണ്. പ്രതിഷേധവുമായി ജനങ്ങൾ കോർപറേഷൻ ഓഫീസിലെത്തിയെങ്കിലും ഒരു നടപടിയുമില്ല.
കഴിഞ്ഞ ദിവസം കൊല്ലം ടൗൺ ഹാളിന് സമീപത്ത് വെച്ച് ചെറിയ വാഹനങ്ങളിൽ നിന്ന് വലിയ കണ്ടയ്നറുകളിലേക്ക് പരസ്യമായി അറവുമാലിന്യം മാറ്റിയത് കടുത്ത ദുർഗന്ധത്തിനിടയാക്കിയിരുന്നു. നാട്ടുകാർ വാഹനം തടഞ്ഞതോടെ അവിടെ നിന്ന് മാലിന്യം നീക്കം ഇപ്പോളൾ എഫ് സി ഐ ഗോഡൗണിന് സമീപത്തേക്ക് മാറ്റിയിരിക്കെയാണ്. പുലർച്ചെ മാലിന്യം നീക്കം നടത്തിയെങ്കിലും ഒഴിഞ്ഞ പെട്ടികൾ കൂട്ടിയിട്ടത് കടുത്ത ദുർഗന്ധത്തിനിടയാക്കി . സിവിൽ സപ്ലൈസ് ഓഫീസിന് സമീപമുള്ള ലോറിതാവളത്തിവെച്ചാണ് അറവുമാലിന്യം വലിയ കണ്ടയ്നുകളിലേക്ക് മാറ്റിയത്.ഒരു പ്രദേശത്ത് ജനങ്ങൾ തടയുമ്പോൾ മാലിന്യ നീക്കം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രദേശത്തേ കൗൺസിലർ റീന സെബാസ്റ്റ്യൻ പറഞ്ഞു.
നഗരവാസികൾ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിട്ടും വിഷയത്തിൽ ഇടപെടാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.മാലിന്യം എങ്ങും നിക്ഷേപിക്കുന്നില്ലെന്നും വാഹനങ്ങളിൽ നിന്ന് കണ്ടയ്നറുകളിലേക്ക് മാറ്റുന്നതേ ഒള്ളൂ എന്ന നിലപാടിൽ കോർപറേഷൻ ഉറച്ചു നിൽക്കകയാണ്. ഇനിയും മാലിന്യം എത്തിച്ചാൽ കോർപറേഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരത്തിനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.