വിഷരഹിതപച്ചക്കറികളുമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒരുക്കിയ പൂരാടച്ചന്തയിൽ തിരക്കിന്റെ പൊടിപൂരം. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ വിളയിച്ചെടുത്ത പച്ചക്കറികൾ മണിക്കൂറുകൾക്കുള്ളിലാണ് വിറ്റുതീർന്നത്. സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണലിന്റെ േനതൃത്വത്തിലായിരുന്നു ജയിൽവളപ്പിലെ ഓണച്ചന്ത.
ഓണസദ്യക്കായി വിഷരഹിത പച്ചക്കറികൾ മാത്രമല്ല, ഓണക്കോടി വരെ സെൻട്രൽ ജയിലിലെ പൂരാടച്ചന്തയെ സജീവമാക്കി. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കൃഷി ചെയ്ത ജൈവപച്ചക്കറികൾക്കായിരുന്നു ആവശ്യക്കാർ അധികവും. സർക്കാർ ഏജൻസിയായ ഹോർട്ടി കോർപ്പിലെ അതേ വിലക്കുള്ള വില്‍പന മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയായി.
അച്ചാറും കായവറുത്തതും ഉൾപ്പെടെ വിവിധ ഭക്ഷ്യോൽപന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ വിൽപനയും പൊടിപൊടിച്ചു. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം വരെ ഏർപ്പെടുത്തേണ്ടി വന്നു. ജയിൽവകുപ്പ് മേധാവി എ.ഡി.ജി.പി ആർ. ശ്രീലേഖയാണ് പൂരാടച്ചന്തയിലെ വിപണനം ഉദ്ഘാടനം ചെയതത്.
Advertisement