E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം പേരിന് മാത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം.സി റോഡിലോ - കൊല്ലം തിരുമംഗലം ദേശീയപാതയിലോ അപകടമുണ്ടായാൽ ആശ്രയമാകേണ്ട കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം പേരിന് മാത്രം. ട്രോമ കെയർ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കോടികൾ മുടക്ക് കെട്ടിടം നിർമിച്ചെങ്കിലും ഒരു വെൻിലേറ്റർ പോലും സ്ഥാപിക്കാൻ സർക്കാർ താല്‍പര്യമെടുത്തിട്ടില്ല. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ട്രോമകെയറിനായി നിർമിച്ച മൂന്ന് നില കെട്ടിടമാണിത്. താഴെത്തേ നിലയിൽ 24 മണിക്കൂർ എന്ന് എഴുതിയ അത്യാഹികവിഭാഗവുമുണ്ടെങ്കിലും ഗുരുതരമായ പരിക്കേറ്റാൽ രക്ഷപെടുത്താനുള്ള ഒരു സാഹചര്യവും ഇവിടെയില്ല. ന്യൂറോ സർജൻ ഇല്ലെന്നുമാത്രമല്ല , ജീവൻ നിലനിർത്താനുള്ള വെൻിലേറ്ററോ പരുക്കേറ്റവരേ മറ്റു ആശുപത്രിയിൽ കൊണ്ടുപോകാൻ വെൻിലേറ്റർ സൗകര്യമുള്ള ആംബുലൻസോ ഇല്ല. സ്വകാര്യാശുപത്രികൾക്ക് വേണ്ടി റഫർ ചെയ്യുന്ന കേന്ദ്രമായി താലൂക്ക് ആശുപത്രി മാറിയെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു. 

ട്രോമകെയർ കെട്ടിടത്തിന്റെ മുകളിലത്തേ നിലകളെല്ലാ പൊടിപിടിച്ചു കിടക്കുകയാണ്. ട്രോമകെയർ ആരംഭിക്കാൻ 90 ലക്ഷം രൂപയുടെ ഉപകരങ്ങൾ വന്നെന്ന് ആശുപത്രി അവകാശപ്പെടുന്നുണ്ടെങ്കിലും അത് എവിടെയന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അടിയന്തിരമായി ജനങ്ങൾക്ക് ഉപകാരമാകുന്ന നിലയിലേക്ക് ആശുപത്രിയേ മാറ്റണമെന്ന ആവശ്യം ശക്തമാണ്. 

അടൂർ മുതൽ ചടമയംഗലം വരെയും കുണ്ടറ മുതൽ പുനലൂർ വരെയും എവിടെ അപകടമുണ്ടായാലും എളുപ്പത്തിൽ എത്തിക്കാവുന്ന ആശുപത്രിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി. എന്നാൽ ആവശ്യത്തിന് ജീവനക്കാരേ നിയമിക്കാനോ ആടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ആരോഗ്യവകുപ്പിന് താല്പര്യം കാണിക്കുന്നില്ല എന്നതാണ് ഇവിടുത്തെ അവസ്ഥ കാട്ടിതരുന്നത്.