അസൗകര്യങ്ങളിൽ നട്ടംതിരിഞ്ഞ് പത്തനംതിട്ട കടമ്പനാടുള്ള പ്രാഥമീക ആരോഗ്യകേന്ദ്രം. നൂറുകണക്കിനാളുകൾ ചികിത്സ തേടുന്ന ആതുരാലയത്തിനാണ് ഈ ദുരവസ്ഥ. ആശുപത്രിയിലെ അസൗകര്യങ്ങൾ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആരോപണം.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണ്. ഓഫീസ് മുറി, ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടറുടെ മുറി എന്നിവയുടെ എല്ലാം ഭാഗങ്ങൾ അടർന്നുവീഴുന്നത് പതിവാണ്. ശുചിമുറി കെട്ടിടവും ജീർണാവസ്ഥയിലെത്തി. ഒ.പി. വിഭാഗം മാത്രമാണ് സുരക്ഷിത സാഹചര്യത്തിലുള്ളത്.
ആശുപത്രിയുടെ പ്രവർത്തനത്തിനുതകുന്ന കെട്ടിടങ്ങൾ നിർമിക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ ഉള്ളതിനാൽ ഇരുജില്ലകളിലേയും ആളുകൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്