ചെമ്മീൻ സിനിമയുടെ വാർഷിക ആഘോഷത്തെ ചിലർ എതിർക്കുന്നത് അറിവില്ലായ്മമൂലമെന്ന് നടൻ മധു. എതിർക്കുന്നവരുടെ മനസാണ് ആദ്യം ശുദ്ധീകരിക്കേണ്ടതെന്നും മധു പറഞ്ഞു. ശംഖുമുഖത്ത് നടന്ന ചെമ്മീന്റെ 52 ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദേഹം.
ചെമ്മീൻ സിനിമയുടെ 52 ാം വാർഷികാഘോഷത്തിൽ പരീക്കുട്ടിയെ ആദരിക്കാനാണ് ശംഖുമുഖത്ത് കലാസന്ധ്യയൊരുക്കിയത്. സിനിമയുടെ വാർഷികം ആഘോഷിക്കാനുള്ള സർക്കാർ തീരുമാനത്തെ ധീവരസഭാ നേതാക്കൾ എതിർത്തിരുന്നു. ചെമ്മീന്റെ ചിത്രീകരണം തുടങ്ങിയത് മുതൽ 52 ാം വാർഷികത്തിലും തുടരുന്ന എതിർപ്പിനെ മധു വിമർശിച്ചു.
പ്രേംനസീറിനെപ്പോലൊരു നായകനെ ഒഴിവാക്കി തന്നെ പരീക്കുട്ടിയാക്കിയതിന്റെ കാരണവും മധു പറഞ്ഞു. ശംഖുമുഖത്തെ ഉദയ സമുദ്ര ഹോട്ടൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വാർഷിക ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി 28വരെ ചെമ്മീൻ ഫുഡ് ഫെസ്റ്റുണ്ടാവും.