കൊല്ലം കുണ്ടറ അലിൻഡ് ഫാക്ടറിക്ക് ശാപമോഷം. 20 വർഷത്തിന് മുൻപ് പൂട്ടിപ്പോയ ഫാക്ടറി സർക്കാർ ഇടപെട്ട് തുറന്നു. വ്യവസായ സ്ഥാപനങ്ങൾ പൂട്ടിപോകില്ല എന്നതിന് പുറമേ വ്യവസായം തുടങ്ങാൻ എത്തുന്നവർക്ക് എല്ലാ സഹായവും ചെയ്യുമെന്ന് ഫാക്ടറി തുറന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
1998ല്‍ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂട്ടിപ്പോയ അലിൻറിന് ഇത് പുതുജൻമമാണ്. കെ.എസ്.ഇ.ബിക്ക് ആവശ്യമായ അലൂമിനിയം കണ്ടക്ടർ ഉൽപാദിപ്പിക്കുകയായിരുന്ന അലിൻ്റ് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തൊഴിൽ സമരങ്ങൾ കാരണം ഫാക്ടറി പൂട്ടിപ്പോയ ചരിത്രം അടുത്ത കാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ലെന്നും അത്തരം പ്രചരണങ്ങൾ നടത്തുന്നവർ അത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൊഴിലാളികളുടെയും നാട്ടുകാരുടെയും പിൻതുണയാണ് പൊളിച്ചു മാറ്റാൻ പോയ കമ്പനിക്ക് പുതുജീവൻ നൽതിയത്. കെ.എസ്.ഇ.ബി വീണ്ടും അലിൻ്റിൽ നിന്ന് കരാർ എടുക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഫാക്ടറി തുറക്കാൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ചുക്കാൻ പടിച്ചത്.