കഠിനാധ്വാനമുണ്ടെങ്കിൽ പാഴ്‌ഭൂമിയിലും നൂറുമേനി വിളയിക്കാമെന്ന് ഉറപ്പിക്കുകയാണ് പത്തനംതിട്ട പുളിമൂക്കിലെ ബീന സജിനാഥ് എന്ന വീട്ടമ്മ. പച്ചക്കറികൾ മാത്രമല്ല നെല്ലും ഉഴുന്നും, ചേനയുമൊക്കെ വിളവെടുപ്പിന് പാകമായി.
വീട്ടാവശ്യത്തിനുള്ള പച്ചക്കറി വീട്ടുവളപ്പിൽ എന്ന ആശയത്തിൽ നിന്നാണ് ബീന കൃഷിയിലേയ്ക്ക് തിരിഞ്ഞത്. കുടുംബാംഗങ്ങൾ പിന്തുണ നൽകിയതോടെ കൃഷി വിപുലമായി.
16 വർഷം കൃഷി ചെയ്യാതെ വെറുതെയിട്ടിരുന്നപാടത്തെ കൃഷിഭൂമിയാക്കി. പയർ, പാവൽ, മുളക്, വഴുതന, വാളരിപ്പയർ. ഇവയെല്ലാം പാകമായി നൽക്കുന്നു. തടം ഒരുക്കുന്നതു മുതൽ വിളവെടുക്കുന്നതു വരെ സ്വന്തം കൃഷി രീതി.
ഇന്ന് വീട്ടാവശ്യത്തിന് മാത്രമല്ല, വിൽപനക്കുള്ള വിഭവങ്ങളും കൃഷിയിടത്തിലുണ്ട്. കഠിനാധ്വാനമുണ്ടെങ്കിൽ ഏതുവീട്ടമ്മയ്ക്കും മികച്ചകർഷകയാകാം എന്നാണ് ബീനയുടെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് ജില്ലയിലെ മികച്ച കർഷകയായി ബീന തിരഞ്ഞെടുക്കപ്പെട്ടതും.