കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഗർഭിണിക്ക് ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് നൽകിയത് വിവാദമാകുന്നു. ആദിനാട് സ്വദേശി പ്രവിതക്കാണ‌് ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് അബദ്ധത്തില്‍ നൽകിയത്. വീഴചയെപ്പറ്റി ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ രണ്ട് മാസം ഗർഭിണിയായ യുവതിക്കാണ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി ഗർഭഛിദ്രത്തിനുള്ള മരുന്ന് കുറിച്ച് നൽകിയത്. ഒ.പി ടിക്കറ്റിൽ മരുന്ന് മാറിയത് വ്യക്തമാണ്.മരുന്നിനൊപ്പം ലുങ്കിയും, ബനിയനുമായി ലേബർ റൂമിൽ വരാൻ ഡോക്ടർ പറഞ്ഞതോടെ പെൺകുട്ടി ഭയപ്പെട്ടു .മരുന്നിനായി മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോഴാണ് ഗർഭം അലസിപ്പിക്കാനുള്ള മരുന്നാണെന്ന് മനസിലാവുന്നത്
മരുന്ന് മാറിയെന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർ മോശമായി പെരുമാറയെന്ന് പ്രിവിത പറഞ്ഞു. രോഗി മാറിയാണ് മരുന്നെഴുതിയതെന്ന് താമസിയാതെ ഡോക്ടറിന് മനസിലായി. തുടർന്ന് വിഷയം ഒതുക്കി തീർക്കാൻ ശ്രമം തുടങ്ങി. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് പ്രവിത