ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും അതിജീവനവും ഇംഗ്ലീഷ് നോവലിലൂടെ തുറന്നെഴുതുകയാണ് മലയാളിയായ ആശാ പണിക്കർ . വിവാഹ മോചിതയായ ഒരു സ്ത്രീ നടത്തുന്ന നിയമപോരാട്ടങ്ങളുടെ കഥകൂടി പറയുകയാണ് നോവല്‍.
and the bitch came home എന്ന ഇംഗ്ലീഷ് നോവലിലൂടെ തന്‍റെ ജീവിതം പറയുകയാണ് കൊല്ലം സ്വദേശിയായ ആശ പണിക്കര്‍. വിവാഹത്തിലേക്ക് എത്തിപ്പെട്ടതും തുടര്‍ന്നിങ്ങോട്ട് ജീവിതത്തിലുണ്ടായ മാറ്റങ്ങളുമാണ് നോവല്‍ പറഞ്ഞുവെക്കുന്നത്.
വിവാഹമോചനത്തിലേക്ക് എത്തിയതും തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങളും ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. പൊലീസ് സ്റ്റേഷനിലും കോടതികളിലും കയറി ഇറങ്ങിയ അനുഭവങ്ങള്‍ കൂടുതല്‍ കരുത്തയാക്കുകയായിരുന്നെന്നും എഴുത്തുകാരി.
സ്ത്രീകളോടുള്ള മനോഭാവം മാറേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് നോവല്‍ വിരല്‍ചൂണ്ടുന്നത്. ഇപ്പോള്‍ മകനോടൊപ്പം ചെന്നൈയിലാണ് താമസം. ആശ പണിക്കരുടെ ആദ്യ പുസ്തകമാണിത്.