ഭിന്നശേഷിക്കാരായ കുട്ടികളുടെ അവസരസമത്വത്തിനുള്ള കൂട്ടനടത്തത്തിൽ പങ്കുചേർന്ന് ഗവർണറും തിരുവനന്തപുരം നഗരവും. ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളും ഗവർണർക്കൊപ്പം വാക്കത്തോണിൽ അണിനിരന്നു.ഗവർണർ പി. സദാശിവവും ശശി തരൂർ എം.പിയും അടക്കമുള്ള പ്രമുഖർ മുൻനിരയിൽ...ഇല്ലായ്മകൾ മറന്ന് അഞ്ഞൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾ അവർക്കൊപ്പം. ആവേശത്തോടെ ആഘോഷത്തോടെ തലസ്ഥാന നഗരവീഥിയിലൂടെ അവർ ഒരുമിച്ച് നടന്നു.
ഭിന്നശേഷിയുള്ളവർ മാറ്റിനിർത്തേണ്ടവരല്ല, ഒപ്പം കൂട്ടേണ്ടവരാണെന്ന സന്ദേശം നൽകാനാണ് ഈ കൂട്ടനടത്തം. ഭിന്നശേഷിക്കാർക്കും തുല്യമായ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക ജീവിതവും വാഗ്ദാനം ചെയ്യുന്ന 2016 ലെ നിയമത്തിന്റെ പ്രചരണവും കൂട്ടനടത്തത്തിന്റെ ലക്ഷ്യമായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലെ നാഷണൽ ട്രസ്റ്റും ഭിന്നശേഷിക്കാർക്കായുള്ള സ്നാക് എന്ന സംഘടനയും സംസ്ഥാന സാമൂഹ്യനീതി വകുപ്പും ചേർന്നാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്.