സെക്യൂരിറ്റിത്തുക തിരികെ നൽകാത്തതിനാൽ കരാറുകാരൻ ആത്മഹത്യ ശ്രമം നടത്തിയ ബാലരാമപുരം പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിനെതിരെ വ്യാപകമായ പരാതികൾ. വീട് നിർമ്മാണത്തിന് അനുമതി നൽകാൻ പോലും അസിസ്റ്റന്റ് എൻജിനീയർ വൻതുക കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
തേക്കേക്കുളം ഗ്രാമപഞ്ചായത്തിലെ അയുർവേദ ആശുപത്രിയുടെ പൈലിങ് ജോലികൾ നടത്തിയവകയിൽ ഡിപ്പോസിറ്റായി നൽകിയ ഒരുലക്ഷത്തി പതിനയ്യായിരം രൂപ കിട്ടാത്തതിന്റ പേരിലാണ് ഉപകരാറുകാരനായ ·ഷൈൻസിങ് പഞ്ചായത്ത് ഒാഫീസിന് തീയിട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പണം തിരികെ നൽകാൻ എ.ഇ 25000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഷൈൻസിങ് ഒരാഴ്ച മുമ്പ് വിജിലൻസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു , വീട് നിർമ്മാണ അനുമതി നൽകുന്നതിന് പോലും അസിസ്റ്റന്റ് എൻജിനീയർ കൈക്കൂലി വാങ്ങിയിരുന്നതായും പരാതിയുണ്ട്
ഒാഫീസിന് തീയിട്ട സംഭവത്തിൽ അന്വേഷണം നടത്തുന്ന സംഘം അസിസ്റ്റന്റ് എൻജീനയറുടെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരുടെ മൊഴികളും ശേഖരിക്കുന്നുണ്ട്.