പത്തനംതിട്ട അടൂരിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരുക്ക്. നായകളുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ മുഖത്തും മൂക്കിലും അഴത്തിലുള്ള മുറിവുണ്ട്.
അടൂർ ചിറ്റാനിമുക്കിൽ വച്ചായിരുന്നുനാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റത്. നെല്ലിമുകൾ സ്വദേശിനികളായ ജെസി, പി.അന്തർജനം, തുവിയൂർ സ്വദേശികളായ നാരായണൻ, സരസ്വതി എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ നാരയണന്റെ മുഖത്തും മൂക്കിലും ആഴത്തിലുള്ള മുറിവുണ്ട്. പി.അന്തർജനത്തിന്റെ പുറത്തും മറ്റ് രണ്ടുപേരുടെ കാലിനുമാണ് കടിയേറ്റത്. സരസ്വതിയുടെ കാലിലെ മുറിവ് അഴത്തിലുള്ളതാണ്.
ഈ പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. പലപ്രാവശ്യം അധികൃതർക്ക് നാട്ടുകാർ പരാതിനൽകിയിട്ടും നടപടിയെടുത്തില്ലെന്ന ആക്ഷേപമുണ്ട്.