ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും കേസെടുക്കാന്‍ അധികാരമില്ലാതെ ഒരു പൊലീസ് സ്റ്റേഷന്‍. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പൊലീസ് സ്റ്റേഷനാണ് കേസെടുക്കാന്‍ അധികാരമില്ലാത്തത്. അധികാര പരിധി നിശ്ചയിച്ചെങ്കിലും ഇതുവരെ വിജ്ഞാപനം ഇറങ്ങാത്തതാണ് തടസ്സം.
പൊലീസ് സ്റ്റേഷനുണ്ട്. എസ്ഐ ഉണ്ട്. 12 സിവിൽ പൊലീസുകാരുമുണ്ട്. പക്ഷേ ഇവിടെയുള്ളവർക്ക് അധികാരങ്ങളൊന്നുമില്ല. പരാതികൾ ഏറെയെത്താറുണ്ട്. പക്ഷേ മലയാലപ്പുഴ സ്റ്റേഷന്റെ പേരിൽ കേസെടുക്കാൻ കഴിയില്ല. പകരം പത്തനംതിട്ട സ്റ്റേഷന്റെ പേരിലാണ് കേസ് ചാർജുചെയ്യുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ് മലയാലപ്പുഴയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. അന്നത്തെ ആഭ്യരമന്ത്രി രമേശ് ചെന്നിത്തല 2016 ജനുവരി 16ന് ഉദ്ഘാടനവും നിർവഹിച്ചു.
മലയാലപ്പുഴ വില്ലേജ്, മൈലപ്ര വില്ലേജിലെ മണ്ണാരക്കുളഞ്ഞി, കോന്നി താഴം വില്ലേജിലെ വെട്ടൂർ എന്നിവയാണ്സ്റ്റേഷൻ പരിധി. അധികാര പരിധി നിശ്ചിയിച്ചെങ്കിലും ഇതുവരെ വിജ്ഞാപനം ഇറങ്ങിയില്ല. അതിനാൽ മലയാലപ്പുഴയിലെ പൊലീസുകാർ ചാർജ്ചെയ്യുന്ന കേസുകൾ പത്തനംതിട്ടസ്റ്റേഷനിലേക്കെത്തുന്നു. കേസ് ചാർജ് ചെയ്യാനുള്ള അധികാരം ലഭിക്കണമെന്ന് പൊലീസുകാരും നാട്ടുകാരും അവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നിനും ഒരു തീരുമാനമാകുന്നില്ലെന്നുമാത്രം.