ആലപ്പുഴ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി എസ്.എസ്.നാരായണൻ പോറ്റിയെ തിരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു ക്ഷേത്ര സന്നിധിയിൽ നറുക്കെടുപ്പ് നടന്നത്.
കടവൂർ പൊന്നമ്പള്ളിൽ ശ്രീലക്ഷ്മി എന്ന കുട്ടിയാണ് വെഞ്ഞാറുമ്മൂട് വലിയ കട്ടക്കാൽ മണ്ണൂർ മഠത്തിൽ എസ്.എസ്.നാരായണൻ പോറ്റിയുടെ പേര് നറുക്കെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികൃതരുടെയും ക്ഷേത്രപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മേല്‍ശാന്തിയാകാന്‍ പത്തുതവണ ഇദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ അഞ്ചുതവണ അന്തിമ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഭദ്രകാളി ഉപാസകനെന്ന നിലയില്‍ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് നാരായണന്‍ പോറ്റി പറഞ്ഞു. എല്ലാ തവണയും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാരുമ്മൂട് വലിയ കട്ടക്കാൽ മണ്ണൂർ മഠം ശംഭു പോറ്റി, സാവിത്രി അന്തർജനം ദമ്പതികളുടെ മകനാണ് നാരാണയണന്‍ പോറ്റി. നിലവിൽ തിരുവനന്തപുരം ഉള്ളൂർ ദേവസ്വം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.