അടൂർ ഏറത്ത്പഞ്ചായത്തിലെ കന്നിമലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പാറമടയുടെ പ്രവർത്തനം തടഞ്ഞു. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മണ്ണുമാന്തി യന്ത്രവും വാഹനങ്ങളും പിടിച്ചെടുത്തു. പാറമടയുടെ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് എ.ഡി.എം. പറഞ്ഞു.
എ.ഡി.എം. അനു.എസ്. നായരുടെ നേതൃത്വത്തിൽ നടന്നപരിശോധനയിൽ എഴ് ടിപ്പർ ലോറികൾ, മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ, പാറപൊട്ടിക്കുന്നതിനുള്ളയന്ത്രങ്ങള്‍ എന്നിവപിടിച്ചെടുത്തു. പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തലാണ് എ.ഡി.എം. പരിശോധനക്കെത്തിയത്.
ലൈസൻസിനായി അപേക്ഷനൽകിയെങ്കിലും ഉദ്യോഗസ്ഥർ നടപടിസ്വീകരിച്ചില്ലെന്ന് തൊഴിലാളികൾ. ജില്ലയിൽ അധികൃതമായി പലയിടങ്ങളിലും ലൈസൻസില്ലാതെ പാറമടകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനെതിരെ നടപടിശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃർ.