ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിന് അറുതിയില്ല. നാലുമാസത്തിനിടെ ചിന്നക്കനാലിൽ ഒറ്റയാന്റെ ആക്രമണത്തിൽ എഴുപത് വീടുകൾ തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്കും കുങ്കിയാനകൾക്കും പിടികൊടുക്കാതെ പ്രദേശത്ത് ഒറ്റയാന്റെ പരാക്രമങ്ങൾ തുടരുന്നു.
അരിക്കൊമ്പനെന്ന ഒറ്റയാനാണ് ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ ഭീതി വിതയ്ക്കുന്നത്. വീട് ആക്രമിച്ച് അരിയുൾപ്പെടെ അകത്താക്കുന്നത് പതിവാക്കിയതോടെ ഒറ്റയാന് അരിക്കൊമ്പനെന്ന പേര് വീണു. ഭൂരിഭാഗം വീടുകളുടെയും അടുക്കള തകർത്താണ് ഭക്ഷ്യവസ്തുക്കൾ റ്റെയാൻ അകത്താക്കിയത്. വീട്ടുകാരിൽ പലരും അത്ഭുതകരമായാണ് രക്ഷപെട്ടത്.
ജനരോഷം ശക്തമായതോടെ വനംവകുപ്പ് കാട്ടാനയെ തുരത്താൻ രംഗത്തിറങ്ങി. ആദ്യം വിരട്ടിയോടിച്ചു, കുങ്കി ആനകളെ എത്തിച്ച് അടിച്ചോടിച്ചു. ഒടുവിൽ മയക്കുവെടിയും വെച്ചും എന്നിട്ടും റ്റെയാൻ കുലുങ്ങിയില്ല.
വനം വകുപ്പിനെ പിന്തുണച്ച് നാട്ടുകാരും രംഗത്തുണ്ട്. മുപ്പതിലേറെ ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഇതിൽ രണ്ട് കൊമ്പൻമാരാണ് ശല്യക്കാർ. കഴിഞ്ഞ നാല് മാസമായി . നാട്ടുകാർക്ക് പുറമെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഉറക്കംകെടുത്തുകയാണ് കൊമ്പൻമാർ.