തൊഴിലാളികളുടെ തൊഴിൽപ്രാവീണ്യം ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. നിർമാണത്തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തിൽ പ്രത്യേക പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്.
നിർമാണമേഖലയിലെ ആശാരി,മണ്ണാശാരി തുടങ്ങി എല്ലാതരം തൊഴിലാളികൾക്കും അവരുടെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി. നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയം നേരിട്ടാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. വിദേശ ജോലികൾക്ക് വരെ ഇവ അംഗീകൃത രേഖയായി പരിഗണിക്കും
ബംഗളുരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല. തുടക്കത്തിൽ പതിനായിരം തൊഴിലാളികള്‍ക്ക് സർട്ടിഫിക്കറ്റ് നൽകാനാണ് ശ്രമം.