പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആത്മഹത്യാഭീഷണി. നാലുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പ്രിൻസിപ്പലിന്റെ ഓഫീസിനുമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
നഴ്സുമാര്‍, സഴ്സിങ് അസിസ്റ്റന്‍റ്്സ് , ലാബ് ടെക്നീഷ്യൻസ് തുടങ്ങിയവരടക്കമുളള മുന്നൂറിലധികം കരാര്‍ ജീവനക്കാരാണുളളത്. ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസം കഴിഞ്ഞു. പലവട്ടം പരാതിപ്പെട്ടിട്ടും ശമ്പളം നല്‍കാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് ഒരുവിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. പ്രിന്‍സിപ്പലിന്‍റെ ഓഫിസിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയായിരുന്നു പ്രതിഷേധം. ശമ്പള കുടിശിക ഇൗ മാസം തന്നെ നല്‍കാമെന്ന ഉറപ്പില്‍ പിന്നീട് സമരം പിന്‍വലിച്ചു.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമാണ് ശമ്പളം മുടങ്ങാന്‍ തുടങ്ങിയത്.