തിരുവനന്തപുരം വെളളറട വില്ലേജ് ഓഫിസ് വീണ്ടും വിവാദത്തില്‍. വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയ്ക്ക് തെറ്റിദ്ധരിപ്പിക്കും വിധം മറുപടി നല്‍കിയ വെളളറട വില്ലേജ് ഓഫിസറില്‍ നിന്ന് പിഴയൊടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. വില്ലേജ് ഓഫിസില്‍ പോക്കുവരവിനുളള അപേക്ഷകള്‍ എത്രയെണ്ണം കെട്ടിക്കിടക്കുന്നുണ്ടെന്ന ചോദ്യത്തിന് തീപിടുത്തത്തില്‍ എല്ലാം നശിച്ചു പോയെന്നും കണക്ക് ലഭ്യമല്ലെന്നുമുളള മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. എന്നാല്‍ വിവരാവകാശ കമ്മിഷന്‍റെ അന്വേഷണത്തില്‍ ഇത് കളളമാണെന്ന് തെളിഞ്ഞതോടെയാണ് വില്ലേജ് ഓഫിസറില്‍ നിന്ന് പിഴയൊടുക്കാന്‍ മുഖ്യവിവരാകകമ്മിഷണര്‍ ഉത്തരവിട്ടത്.
സ്വന്തം പുരയിടത്തിന്‍റെ പോക്കുവരവ് രേഖകള്‍ക്കായി അഞ്ചു കൊല്ലം കയറിയിറങ്ങി മടുത്ത സാംകുട്ടിയെന്ന സാധാരണക്കാരന്‍ ഒടുവില്‍ ഗതികെട്ട് ബോംബെറിഞ്ഞതാണ് വെളളറട വില്ലേജ് ഓഫിസ്. ഈ വിവാദത്തിനു പിന്നാലെ വില്ലേജ് ഓഫിസിലെ ജീവനക്കാരെയാകെ മാറ്റിയെങ്കിലും പിന്നാലെ വന്ന ജീവനക്കാരുടെയും മനോഭാവത്തില്‍ മാറ്റമില്ല എന്നതിന്‍റെ തെളിവാണ് മുഖ്യവിവരാവകാശ കമ്മിഷണറുടെ ഈ ഉത്തരവ്.
വില്ലേജ് ഓഫിസില്‍ പോക്കുവരവിനുളള അപേക്ഷകള്‍ എത്രയെണ്ണം കെട്ടിക്കിടക്കുന്നുണ്ടെന്ന ചോദ്യത്തിന് തീപിടുത്തത്തില്‍ എല്ലാം നശിച്ചു പോയെന്നും കണക്ക് ലഭ്യമല്ലെന്നുമുളള മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. എന്നാല്‍ വിവരാവകാശ കമ്മിഷന്‍റെ അന്വേഷണത്തില്‍ ഇത് കളളമാണെന്ന് തെളിഞ്ഞതോടെയാണ് വില്ലേജ് ഓഫിസറില്‍ നിന്ന് പിഴയൊടുക്കാന്‍ മുഖ്യവിവരാകകമ്മിഷണര്‍ ഉത്തരവിട്ടത്.
പിഴത്തുകയായ രണ്ടായിരം രൂപ വില്ലേജ് ഓഫിസര്‍ ഒടുക്കിയില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കുകയോ അദ്ദേഹത്തിന്‍റെ വസ്തുവകകള്‍ കണ്ടുകെട്ടുകയോ വേണമെന്നും കമ്മിഷണര്‍ ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നു.